കൊച്ചി: തൃശ്ശൂര്‍ പൂരം എഴുന്നള്ളത്തിൽ നിയന്ത്രണങ്ങളുമായി ഹൈക്കോടതി. ആനകളുടെ മുന്നിൽ ആറ് മീറ്റർ ഒഴിച്ചിടണമെന്നുംഈ പരിധിയിൽ താളമേളങ്ങളും തീവെട്ടിയും പടക്കവുമൊന്നും പാടില്ലെന്നും കോടതി നിർദേശം നൽകി. കുടമാറ്റത്തിന് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഓരോ സർട്ടിഫിക്കറ്റും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിത്വം ചീഫ് വൈൽഡ് ലൈഫ് വാർഡനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ആനകളുടെ ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കുന്നതിന് രണ്ട് അഭിഭാഷകരെയും ഹൈക്കോടതി ചുമതലപ്പെടുത്തി. 18-ന് അഭിഭാഷകർ തൃശ്ശൂരിലെത്തി പൂരനടത്തിപ്പിന്റെ സമയത്ത് ഫിറ്റ്നസ് പരിശോധന പൂർണമായും നിരീക്ഷിച്ച് കോടതിക്ക് റിപ്പോർട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്നും കോടതി വ്യക്തമാക്കി.























