പത്തനംതിട്ട: മുൻ ദേവസ്വം ബോർഡ് പ്രസിഡൻറും സിപിഎം നേതാവുമായ കെ. അനന്തഗോപനെതിരെ എ പത്മകുമാർ രംഗത്ത്. എല്ലാ കാലത്തും ദേവസ്വം മാനുവൽ നോക്കി ആണോ കാര്യങ്ങൾ ചെയ്തതെന്ന് എ പത്മകുമാർ ചോദിച്ചു. 18 ആം പടിക്ക് മുകളിൽ ഫോൾഡിങ് റൂഫ് വെച്ചത് ആരുടെ കാലത്താണ് പിന്നീട് അത് അനാവശ്യം എന്ന് കണ്ട് തൻറെ കാലത്ത് ഇളക്കി മാറ്റി. ദേവസ്വം പ്രസിഡൻറ് ആയിരുന്നപ്പോൾ താൻ വിദേശ യാത്ര നടത്തിയിട്ടില്ല നടത്തിയവർ ആരൊക്കെ എന്ന് അന്വേഷിക്കണം.

വിദേശയാത്ര മാനുവൽ അടിസ്ഥാനത്തിൽ ആണോ എന്ന് പരിശോധിക്കണം. അനന്തഗോപൻ വിദേശ യാത്ര നടത്തി എന്ന് താൻ പറയുന്നില്ല, തൻറെ കാലത്ത് എന്തേലും വീഴ്ച ഉണ്ടെങ്കിൽ അതും പരിശോക്കണം. എല്ലാം അന്വേഷികണം 2019 മുൻപ് ഉള്ളതും അന്വേഷിക്കണം. 98ൽ വിജയ് മല്യ ശ്രീകോവിൽ സ്വർണ്ണം പൂശിയത് മുതൽ അന്വേഷിക്കണം. തൻറെ കാലത്ത് എന്തേലും നിയമ വിരുദ്ധമായി നടന്നോ എന്നും അന്വേഷിക്കണമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന എ പത്മകുമാർ ആവശ്യപ്പെട്ടു

























