കോഴിക്കോട്: രാത്രി വീടുകളിലേക്ക് മതിൽ കയറി ഒളിഞ്ഞു നോട്ടം പതിവാക്കിയ ആൾ പിടിയിൽ. കോഴിക്കോട് കൊരങ്ങാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. ഒളിഞ്ഞു നോട്ടക്കാരനെ പിടികൂടാനായി നാട്ടുകാർ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ് അഡ്മിൻ ആണ് ഒടുവിൽ കുടുങ്ങിയത്. പക്ഷേ പിടിയിലായ വ്യക്തി സ്ഥലത്തെ പ്രധാന പയ്യനായത് കൊണ്ട് ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

താമരശ്ശേരിക്ക് സമീപത്തെ കോരങ്ങാട് സ്വദേശിയെയാണ് രണ്ടുദിവസം മുന്‍പ് വീട്ടില്‍ ഒളിഞ്ഞുനോക്കാനെത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടിയത്. കോരങ്ങാടിന് സമീപം പരപ്പന്പൊയിലില്നിന്നാണ് ഇയാള്‍ പിടിയിലായത്. കോരങ്ങാട് മേഖലയില്‍ ഒളിഞ്ഞുനോട്ടം പതിവായതോടെ നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. വീടുകളുടെ മതിലിൽ വലിഞ്ഞു കയറി കിടപ്പു മുറിയിൽ ഒളിഞ്ഞു നോക്കും. ഇതോടെ രാത്രി നാട്ടിൽ ചിലർ കാവലിരിക്കാനും തീരുമാനിച്ചു. ഏകോപനത്തിനായി വാട്സാപ്പ് ഗ്രൂപ്പും ഒരുക്കി. കാവലിരിക്കുന്ന പ്രദേശവും മറ്റു വിവരങ്ങളും വാട്സാപ് ഗ്രൂപ്പിൽ പങ്കുവെച്ചു. ഗ്രൂപ്പുവഴി നാട്ടുകാരുടെ നീക്കം ഇയാൾ കൃത്യമായി മനസ്സിലാക്കിയിരുന്നു. കാവലിരിക്കുന്ന സ്ഥലവും തിരച്ചിൽ നടക്കുന്ന സ്ഥലവും എല്ലാം മനസിലാക്കിയായിരുന്നു പ്രതിയുടെ നീക്കങ്ങൾ. ദിവസങ്ങളോളം കാവലിരുന്നെങ്കിലും അന്നൊന്നും ഒളിഞ്ഞുനോട്ടക്കാരൻ ആ വഴിയേ എത്തിയില്ല. മനം മടുത്ത നാട്ടുകാർ ഒടുവിൽ കാവലും തിരച്ചിലും നിർത്തി.


പക്ഷെ ഒടുവിൽ കയറിയ വീട്ടിൽ സിസിടിവി ക്യാമറ വെച്ച വിവരം മാത്രം അറിഞ്ഞില്ല. ഇതോടെ കുടുങ്ങി. എന്നാൽ ഇപ്പോൾ ആർക്കും പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല.























